കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാറിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്‌ച വരെ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ആർബി ശ്രീകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ ഏഴാം പ്രതിയാണ് ശ്രീകുമാർ. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശ്രീകുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് ശ്രീകുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ കേസില്‍ വാദം നടക്കുന്നതിനിടെ ഗൂഢാലോചനയില്‍ ശ്രീകുമാറിന് വ്യക്‌തമായ പങ്കുണ്ടെന്ന് സിബിഐ വാദിച്ചിരുന്നു. ചാരക്കേസില്‍ പാകിസ്‌ഥാൻ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും പറഞ്ഞിരുന്നു. അതേസമയം തന്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ടുള്ള കാലാവധി ഇന്നവസാനിക്കുമെന്നും നമ്പി നാരായണനെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്‌തിട്ടില്ലെന്നും ആര്‍ബി ശ്രീകുമാര്‍ പറഞ്ഞു.
Most Read: മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായിക്കിന് വീണ്ടും നോട്ടീസ്