കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ശനിയാഴ്‌ച രാവിലെ കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
കഴിഞ്ഞ ചൊവ്വാഴ്‌ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുനിൽ നായിക്ക് എത്തിയിരുന്നില്ല. എന്നാല്‍ നാളെ ഹാജരാകുമെന്ന് സുനിൽ നായിക്ക് വ്യക്‌തമാക്കി. രാവിലെ 11 ന് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തുമെന്നാണ് സുനില്‍ നായിക്ക് അറിയിച്ചിട്ടുള്ളത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മൽസരിക്കുന്നതില്‍ നിന്ന് പിൻമാറാന്‍ കെ സുന്ദരയ്‌ക്ക് ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍ഗോഡ് ജില്ല ക്രൈം ബ്രാഞ്ച് നേരത്തെ എടുത്തിരുന്നു.
Malabar News: കടയ്‌ക്കലിൽ പ്ളസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി