ഇസ്രോ ചാരക്കേസ് ഗൂഢാലോചന; സിബിഐയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

By Staff Reporter, Malabar News
supreme_court
Ajwa Travels

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ചാരക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്‌ഥരായിരുന്ന എസ് വിജയൻ, തമ്പി എസ് ദുര്‍ഗാദത്ത്, മുൻ ഐബി ഉദ്യോഗസ്‌ഥരായ ആര്‍ബി ശ്രീകുമാര്‍, പിഎസ് ജയപ്രകാശ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നൽകിയ മുൻകൂര്‍ ജാമ്യമാണ് സിബിഐ ചോദ്യം ചെയ്യുന്നത്.

പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യം. അതേസമയം, ഇസ്രോ ചാരപ്രവര്‍ത്തനത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് കിട്ടിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകൾ പരിശോധിക്കണമെന്ന് കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ ഐബി ഉദ്യോഗസ്‌ഥൻ ആര്‍ബി ശ്രീകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് കിട്ടിയ റിപ്പോര്‍ട്ടുകൾ പരിശോധിച്ചാൽ ചാരൻമാര്‍ക്ക് പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസികളുടെ പങ്ക് വ്യക്‌തമായിരുന്നുവെന്നും കേസിന്റെ അന്വേഷണം ദുര്‍ബലമാക്കിയത് സിബിഐ ആണെന്നും ആര്‍ബി ശ്രീകുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

Read Also: വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE