മുംബൈ: ചൊവ്വാഴ്‌ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി. ഇന്നലത്തെ വ്യാപാരത്തില്‍ പിന്നോക്കം പോയ സാമ്പത്തിക, ബാങ്കിംഗ് ഓഹരികള്‍ നേരിയ ഉണര്‍വോടെ ഇന്ന് തിരിച്ചെത്തി. അവസാന മണി മുഴങ്ങുമ്പോള്‍ 16,600 പോയിന്റും മറികടന്ന് 16,615 എന്ന നിലയിലാണ് നിഫ്റ്റി ഫിഫ്റ്റി സൂചിക ഇടപാടുകള്‍ക്ക് തിരശീലയിട്ടത്.
ചരിത്രത്തില്‍ ആദ്യമായാണ് നിഫ്‌റ്റി ഇത്രയേറെ ഉയരുന്നതും. സെൻസെക്‌സിലും കാണാം വന്‍മുന്നേറ്റം. 210 പോയിന്റ് അഥവാ 0.38 ശതമാനം നേട്ടം കുറിക്കാന്‍ ബോംബെ സൂചികയ്‌ക്ക് സാധിച്ചു. 55,792 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സില്‍ ഇടപാടുകള്‍ക്ക് വിരാമമായത്.
തുടര്‍ച്ചയായി ഏഴ് ദിനം വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഐടി ഓഹരികളുടെ കുതിപ്പിലാണ് ഓഹരി വിപണിയുടെ ഇന്നത്തെ നേട്ടം മുഴുവന്‍. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്‌ട്, വിപ്രോ, ടെക്ക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്‌ഥാന്‍ യൂണിലെവര്‍ ലിമിറ്റഡ് എന്നിവര്‍ ചൊവ്വാഴ്‌ച നിഫ്റ്റിയില്‍ മുന്നിലെത്തി.
Read Also: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി; ഡെൽഹിയിൽ യോഗം