കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്ന് മുകേഷ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ചിലര്‍ ശല്യപ്പെടുത്തി. ഇപ്പോൾ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. പാലക്കാട് എംഎല്‍എ ആരെന്നറിയില്ലെന്ന കുട്ടിയുടെ മറുപടി തന്നെ ചൊടിപ്പിച്ചു. വിഷയത്തില്‍ പോലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും എം മുകേഷ് എംഎല്‍എ പറഞ്ഞു.
അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥിയെ ശകാരിക്കുന്ന മുകേഷിന്റേതായുള്ള ഓഡിയോയാണ് പുറത്തു വന്നത്.
പാലക്കാട് നിന്ന് വിളിക്കുന്ന പത്താം ക്ളാസുകാരനെ കാര്യമെന്താണെന്ന് പോലും തിരക്കാതെ ശകാരിക്കുന്ന മുകേഷിന്റെ പ്രതികരണത്തിനെതിരെ നിരവധിപ്പേർ വിമര്‍ശിച്ച് രംഗത്തെത്തുകയും ഓഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്‌തു. സംഭവത്തിൽ സിപിഎം മുകേഷിനോട് വിശദീകരണം തേടിയിട്ടുണ്ട്
Read also: വൈറൽ ഓഡിയോ; മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി