ന്യൂഡെൽഹി: കടല്‍ക്കൊല കേസില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടക്ക് അനുവദിച്ച തുകയിൽ നിന്ന് തങ്ങൾക്കും നഷ്‌ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം. അപകടത്തിൽ പരിക്കേറ്റതിനാല്‍ നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും നഷ്‌ടപരിഹാര വിതരണം സ്‌റ്റേ ചെയ്യണമെന്നും തൊഴിലാളികൾ ഹരജിയില്‍ ആവശ്യപ്പെട്ടു.
ഹരജി ആഗസ്‌റ്റ് രണ്ടിന് ജസ്‍റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കും. ഇറ്റലി പത്ത് കോടി രൂപ നഷ്‌ടപരിഹാരം കെട്ടിവച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചിന് സുപ്രീം കോടതി കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു. തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെയും ചുമതലപ്പെടുത്തി.
Read also: വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മാനിക്കണം; ശില്‍പ ഷെട്ടിയുടെ ഹരജിയിൽ ഹൈക്കോടതി