ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി. കേസിൽ നഷ്‌ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി നൽകിയ സാഹചര്യത്തിലാണ് സുപ്രീം കോടതി കേസ് അവസാനിപ്പിച്ചത്.
നഷ്‌ടപരിഹാരത്തുക കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതിൽ 4 കോടി രൂപ വീതം കൊല്ലപെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമക്കും നൽകണമെന്നാണ് നിർദ്ദേശം. ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനർജി, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2012 ഫെബ്രുവരി 15നാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടായത്. നീണ്ടകര മൂതാക്കരയിലെ ജെലസ്‌റ്റിന്‍ വാലന്റൈൻ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി രാജേഷ് പിങ്കി (22) എന്നീ രണ്ട് മൽസ്യ തൊഴിലാളികളാണ് അന്ന് കൊല്ലപ്പെട്ടത്. എൻറിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയൻ നാവികസേന ഉദ്യോഗസ്‌ഥരുടെ വെടിയേറ്റായിരുന്നു ഇരുവരുടെയും മരണം.
Read also: പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും