ഡെൽഹി: ഭീമാ കൊറഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കണ്ണിന്റെ അണുബാധക്കായുള്ള ചികിൽസക്കായാണ് ഹാനി ബാബുവിനെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന് വിദഗ്‌ധ ചികിൽസ വേണമെന്നും ഇതിനായി ആശുപത്രി മാറ്റം ആവശ്യപ്പെടുമെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈ മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു.
കണ്ണിൽ അണുബാധയുള്ള ഹാനി ബാബുവിന് ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. മേയ് മൂന്ന് മുതൽ ഇടത് കണ്ണിന് തീവ്ര അണുബാധ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.
അതിയായ വേദന മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല, ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വ്യത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു.
Kerala News: ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്