ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കശ്‌മീരിനെ പഴയ അവസ്‌ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. സംസ്‌ഥാന പതാകയെ തിരികെ കൊണ്ടുവരുമെന്ന മുഫ്‌തിയുടെ അഭിപ്രായം ദേശീയ പതാകയെ നിന്ദിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച ശരിയായ ഭരണഘടനാ നടപടികളിലൂടെയാണ് കഴിഞ്ഞ വര്‍ഷം ജമ്മു കശ്‌മീരിലെ പ്രത്യേക പദവി നീക്കം ചെയ്‌തതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 5 ന് ഉണ്ടായ ഭരണഘടനാ മാറ്റങ്ങള്‍ പിന്‍വലിക്കുന്നതുവരെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇടപെടില്ലെന്നും ദേശീയ പതാക കൈവശം വെക്കില്ലെന്നും മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും ബിജെപിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബക്കെതിരെ പ്രതികരിക്കാത്ത നടപടി കാപട്യവും ഇരട്ടത്താപ്പുമാണെന്ന് രവിശങ്കര്‍ ആരോപിച്ചു. മെഹ്ബൂബ മുഫ്‌തിയെ ജയിലിലടക്കണം എന്നാവശ്യപ്പെട്ട് കശ്‌മീർ ബിജെപി നേതൃത്വവും രംഗത്ത് വന്നിരുന്നു.
Read also: ബിഹാര്‍ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു