കശ്‍മീർ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയെ തകർത്ത് ഗുപ്‍കാർ മുന്നേറ്റം

By Trainee Reporter, Malabar News
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീർ ഡിസ്‌ട്രിക്‌ട് ഡെവലപ്പ്മെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ മറികടന്ന് ഫാറൂഖ് അബ്‌ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷന്റെ മുന്നേറ്റം. അവസാനം പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പ്രാദേശിക പാർട്ടികളുടെ സഖ്യമായ ഗുപ്‌കാർ സഖ്യം 81 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 47 സീറ്റുകളിൽ മുന്നിലാണ്. ഒറ്റക്ക് മൽസരിച്ച കോൺഗ്രസിന് നിലവിൽ 21 സീറ്റുകളിൽ മാത്രമേ ലീഡുള്ളു.

കശ്‌മീരിൽ ഗുപ്‌കാർ സഖ്യവും ജമ്മുവിൽ ബിജെപിയുമാണ് മുന്നിൽ. ജമ്മു പ്രവിശ്യയിൽ 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം ഗുപ്‌കാർ സഖ്യത്തിന് 20 സീറ്റുകളിലാണ് മുന്നേറ്റമുള്ളത്. കശ്‌മീരിൽ ഗുപ്‌കാർ സഖ്യം 61 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ 3 സീറ്റുകളിൽ മാത്രമേ ബിജെപിക്ക് ലീഡുള്ളു.

ജമ്മു കശ്‌മീരിലെ 20 ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2181 സ്‌ഥാനാർഥികളാണ് ഇവിടെ മൽസര രംഗത്തുണ്ടായിരുന്നത്. 8 ഘട്ടങ്ങളായി ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാന ഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബർ 19നാണ്. ഫാറൂഖ് അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹ്ബൂബ മുഫ്‌തിയുടെ പിഡിപി അടക്കമുള്ളവർ ഗുപ്‌കാർ സഖ്യത്തിന്റെ കീഴിലാണ് ഇത്തവണ മൽസരിച്ചത്.

പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്‍മീരിൽ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. ജമ്മുകശ്‍മീരിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണിത്.

Read also: കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE