കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും

By Trainee Reporter, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്‌സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.

ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 3,500 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വാക്‌സിൻ സൂക്ഷിക്കുന്നതിന് വേണ്ടി 609 ഇടങ്ങൾ ഡെൽഹി സർക്കാർ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഒരു ദിവസം മുഴുവൻ നീളുന്ന പരിശീലനവും ഒരുക്കിയിട്ടുണ്ട്.

രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോക്‌നായക്, കസ്‌തൂർബ, ജിടിബി ആശുപത്രികൾ, ബാബാസാഹേബ് അംബേദ്‌കർ ആശുപത്രി, മൊഹല്ല ക്ളിനിക്ക് എന്നിവിടങ്ങളിലും വാക്‌സിൻ സംഭരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഡെൽഹി വിമാനത്താവളത്തിലെ രണ്ട് കാർഗോ ടെർമിനലുകൾ വാക്‌സിൻ സൂക്ഷിക്കുന്നതിനായി ക്രമീകരിച്ചു. വിമാനത്താവളത്തിൽ 27 ലക്ഷം വാക്‌സിനുകൾ സംഭരിക്കാനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.

മൗലാനാ ആസാദ് മെഡിക്കൽ കോളേജ് 3 ഡോക്‌ടർമാരെ വാക്‌സിനേറ്റിങ്ങ് ഓഫീസർമാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതൽ വാക്‌സിനേറ്റിങ്ങ് ഓഫീസർമാർക്ക് ഇവർ 3പേരും പരിശീലനം നൽകും. ഇവർ പിന്നീട് ജില്ലാ തലത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും.

Read also: സിദ്ദീഖിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ വേണം; സമരത്തിനൊരുങ്ങി കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE