പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയം ജെയിംസിന്റെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം. ജെസ്‌നയുടെ അച്ഛനാണ് നിവേദനം നൽകുന്നത്. പ്രധാനമന്ത്രിക്ക് നല്‍കാനായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് നിവേദനം കൈമാറി.
പരാതിയുടെ പകര്‍പ്പ് ആഭ്യന്തരമന്ത്രി അമിത്ഷാക്കും കൈമാറും. ജെസ്‌നയെ കാണാതായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ വ്യക്‌തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് അച്ഛന്‍ കേന്ദ്രത്തെ സമീപിക്കുന്നത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്നതല്ലാതെ മറ്റൊരു വിവരവും അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2018 മാര്‍ച്ച് 20നാണ് ജെസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കേസന്വേഷണ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട എസ്‌പിയായിരുന്ന കെജി സൈമണാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. അടുത്തിടെ ഇദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. ജെസ്‌നയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുമുള്ള അന്വേഷണവുമാണ് ജീവിച്ചിരിക്കുന്നെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
Read also: ദീര്‍ഘാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന്‍ ചീഫ് ഓഫീസ് അനുമതി നിര്‍ബന്ധം; ബിജു പ്രഭാകര്‍