കാസർഗോഡ്: ഫാഷൻ ജ്വല്ലറി തട്ടിപ്പിൽ വഞ്ചനാകേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമറുദ്ദീനെതിരായ വഞ്ചനാകേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു.
Also Read: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി ബിനീഷ്; കൂടുതൽ തെളിവുകൾ തേടി ഇഡി
ജ്വല്ലറിയുടെ പേരിൽ നടന്ന വ്യാപക തട്ടിപ്പിൽ ഒട്ടേറെ പേർക്ക് പണം നഷ്‌ടമായെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ജ്വല്ലറി ഡയറക്‌ടറായ കമറുദ്ദീനും കേസിൽ തുല്യപങ്കാളിത്തം ഉണ്ടെന്നാണ് സർക്കാർ നിലപട്. എന്നാൽ, കരാർ ലംഘനത്തിനുള്ള സിവിൽ കേസ് മാത്രമേ നിലനിൽക്കൂ എന്നാണ് കമറുദ്ദീൻ വാദിക്കുന്നത്. വഞ്ചനാ കുറ്റം ആരോപിച്ചത് രാഷ്‌ട്രീയ വൈരാഗ്യം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ യുഡിഎഫ് കാസർകോഡ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത് നിന്ന് കമറുദ്ദീനെ നീക്കിയിരുന്നു.