വാഷിംഗ്‌ടണ്‍: ട്രംപിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്‌ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്‌തത്.
ഡൊണാള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ മുഖ്യ ഉപദേശകനായ ഡോ. സ്‌കോട്ട് അറ്റ്ലസ് മാസ്‌കിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു കൊണ്ട് നടത്തിയ ‘മാസ്‌ക് ഉപകാരപ്രദമാണോ ?, അല്ല’ എന്ന ട്വീറ്റ് ട്വിറ്റെര്‍ നീക്കം ചെയ്‌തിരുന്നു. ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നതാണ് ട്വീറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ട്രംപ് രോഗമുക്‌തനായ ശേഷം മാസ്‌ക് വലിച്ചൂരിയെറിഞ്ഞ് അണികളെ അഭിസംബോധന ചെയ്‌ത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇക്കാര്യത്തിൽ മാത്രമല്ല ട്രംപിന്റെ ഓരോ പ്രസ്‌താവനകളെയും കളിയാക്കിക്കൊണ്ടാണ് ബൈഡൻ തിരഞ്ഞെടുപ്പ് റാലികൾ നയിക്കുന്നത്. കഴിഞ്ഞ ദിവസം പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന ട്രംപിന്റെ പ്രസ്‌താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ‘ഉറപ്പാണോ’എന്നാണ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തു വന്ന വന്ന സര്‍വേയിലെല്ലാം ബൈഡനാണ് വിജയ സാധ്യത എന്നാണ് വിവരം. അന്താരാഷ്‍ട്ര മാദ്ധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ 17 പോയിന്റ് മുന്നിലാണ് എന്നായിരുന്നു പറഞ്ഞത്.
Read more: വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നാട് വിടുമെന്ന് ട്രംപ്