ജനീവ: യുഎസ് കമ്പനി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുളള അനുമതി ഡബ്‌ള്യുഎച്ച്‌ഒ നല്‍കി. ഫൈസര്‍-ബയോടെക്ക്, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന മൂന്നാമത്തെ വാക്‌സിനാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന്റെത്.
അംഗീകാരം നേടിയതോടെ ജോണ്‍സണിന്റെ കോവിഡ് വാക്‌സിന്‍ ‘കോവാക്‌സ്’ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും. നേരത്തെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. 500 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കോവാക്‌സ് പദ്ധതി വഴി വിതരണം ചെയ്യാനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ നീക്കം. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ കോവിഡ് വാക്‌സിന്‍ വിപണിയിൽ എത്തുകയുളളൂ.
Read Also: മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ