തിരുവനന്തപുരം: ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ഡോക്‌ടർമാർ ഡ്യൂട്ടിയിലുണ്ടാകും. എന്നാൽ ഒപിയിൽ ഇരിക്കില്ല.
സാലറി കട്ട്, ശമ്പള വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകുവാന്‍ ഡോക്‌ടർമാർ തീരുമാനിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലിയില്‍ പ്രവേശിച്ച 382ഓളം ഡോക്‌ടർമാർക്കാണ് ഇതുവരെയും ശമ്പളം ലഭിക്കാത്തത്.
Read also: ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും