ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് അരുൺ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ് എച്ച്എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള എന്നിവരടങ്ങിയ സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തേക്ക് ജസ്‌റ്റിസ് അരുൺ മിശ്രയെ ശുപാർശ ചെയ്‌തത്.
അതേസമയം, അരുൺ മിശ്രയുടെ നിയമനത്തിൽ വിയോജിച്ച് സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ദളിത്, ആദിവാസി വിഭാഗത്തിൽ നിന്നോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നോ ഉള്ള ആളെ കമ്മീഷൻ അധ്യക്ഷനാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടെങ്കിലും സമിതി അംഗീകരിച്ചില്ല.
ജമ്മു-കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരുന്ന മഹേഷ് മിത്തൽ കുമാർ, ഇന്റലിജിൻസ് ബ്യൂറോ മുൻ ഡയറക്‌ടർ രാജീവ് ജയിൻ എന്നിവരെ കമ്മീഷൻ അംഗങ്ങളായി നിയമിക്കാനും തീരുമാനമായിരുന്നു.
Kerala News: കെപിസിസി അധ്യക്ഷൻ: കെ സുധാകരന് സാധ്യത; ഹൈക്കമാൻഡിന് റിപ്പോർട് നാളെ ലഭിക്കും