ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരുന്ന അശോക് ഭൂഷൺ 2016ലാണ് സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റത്. 5 വർഷത്തെ സേവനത്തിനൊടുവിൽ നിർണായകമായ പല വിധി പ്രഖ്യാപനങ്ങളിലും പങ്കാളിയായായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.
ബുധനാഴ്‌ചയായിരുന്നു സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കണം എന്നതായിരുന്നു അവസാനം പുറപ്പെടുവിച്ച ഉത്തരവ്. അയോധ്യ ഉൾപ്പെടെ നിരവധി കേസുകളിൽ വിധി പ്രസ്‌താവിച്ച ബെഞ്ചുകളിൽ അദ്ദേഹം അംഗമായിരുന്നു.
ഉത്തർപ്രദേശിലെ ജൗൺപൂർ സ്വദേശിയായ അശോക് ഭൂഷൺ അലഹാബാദ് സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. 1979 മുതൽ അഭിഭാഷകനായി അലഹാബാദ് കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2001 ഏപ്രിൽ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്‌ഥിരം ജഡ്‌ജിയി. 2015ൽ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിതനായി. അവിടെ നിന്നാണ് സുപ്രീം കോടതിയിലേക്ക് ജഡ്‌ജിയായി പോയത്.
Read Also: പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു