തിരുവനന്തപുരം: വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം ഉണ്ടെന്നും ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് കെമാൽ പാഷ. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുന്നത് പരിഗണിക്കും. നിയമ സഭയിലെത്തിയാല്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എറണാകുളത്ത് മൽസരിക്കാൻ ആണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയോട് താല്‍പര്യമില്ല. അവരുടെ ഭരണരീതിയോടും യോജിപ്പില്ല. പല കാര്യങ്ങളും തുറന്നു പറയുന്നതു കൊണ്ട് എല്‍ഡിഎഫിന് തന്നോട് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയാല്‍ ശമ്പളം വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി ജഡ്‌ജി ആയി വിരമിച്ചതിന് ശേഷം നിരവധി രാഷ്‌ട്രീയ പ്രസ്‌താവനകളിലൂടെ മാദ്ധ്യമ ശ്രദ്ധ നേടിയ വ്യക്‌തിയാണ് ജസ്‌റ്റിസ് കെമാൽ പാഷ. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലം ഉൽഘാടനത്തിന് മുന്‍പ് തുറന്നുകൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി കെമാൽ പാഷ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണമെന്നും പലമുൽഘാടനം തിരഞ്ഞെടുപ്പില്‍ വില പേശലിനായി വച്ചതാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Also Read: ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാക്കൾ