നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻ‌ചാണ്ടി പുതുപ്പളളിയിൽ തന്നെ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്‌ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്‌ഥാനാർഥികൾ ആരെന്ന ചിത്രം കൂടി ഇപ്പോൾ വ്യക്‌തമായിരിക്കുകയാണ്. തൃപ്പൂണിത്തുറയിൽ കെ ബാബു, ബിന്ദു കൃഷ്‌ണ (കൊല്ലം), പിസി വിഷ്‌ണുനാഥ്‌ (കുണ്ടറ) എന്നിവർ മൽസരിക്കും. പട്ടാമ്പി, നിലമ്പൂർ ഒഴികെയുള്ള സീറ്റുകളിൽ പ്രഖ്യാപനം ഇന്ന് രാവിലെ നടക്കും.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും. മാരത്തോൺ ചർച്ചകളാണ് നേമം സീറ്റിനെ സംബന്ധിച്ച് ഡെൽഹിയിൽ നടത്തിയത്. ഒടുവിൽ കെ മുരളീധരനിലേക്ക് എത്തുകയായിരുന്നു. ഹൈക്കമാൻഡ് അന്തിമ അനുമതി നൽകിക്കഴിഞ്ഞു എന്നാണ് വിവരം. ഉമ്മൻചാണ്ടിയുടെ പേരാണ് നേമം സീറ്റിലേക്ക് സജീവമായി പരിഗണിച്ചിരുന്നത്. മൽസരിക്കാൻ തയാറാണെന്ന് അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ, പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വൈകാരികമായ പ്രതിഷേധത്തെ തുടർന്ന് ഉമ്മൻ‌ചാണ്ടി നേമത്ത് മൽസരിക്കുന്നതിൽ നിന്ന് പിൻമാറി. ഈ സാഹചര്യത്തിലാണ് കെ മുരളീധരനോട് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയത്.

91 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. ഇതിൽ 10 സീറ്റുകളിൽ തർക്കം നിലനിന്നിരുന്നു. ബാക്കി 81 സീറ്റുകളിലും സ്‌ഥാനാർഥികളെ തീരുമാനിക്കുകയും ചെയ്‌തിരുന്നു. തർക്കം നിലനിന്നിരുന്ന 10 സീറ്റുകളും ഇപ്പോൾ സമവായത്തിൽ എത്തിയിട്ടുണ്ട്.

Also Read: പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE