പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്‌ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ സീറ്റ് വേണ്ടെന്ന നിലപാട് ഭാരതീയ നാഷണല്‍ ജനതാദള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.
എലത്തൂര്‍ സീറ്റ് മതിയെന്ന ആവശ്യത്തിലുറച്ച് നില്‍ക്കാനാണ് തൃശൂരില്‍ ചേര്‍ന്ന ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്‌ഥാന സമിതി യോഗം തീരുമാനിച്ചത്. മലമ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന കലാപത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന വിലയിരുത്തലും മലമ്പുഴ കൈവിടാന്‍ കാരണമായി.
ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഉയർത്തിയത്. ബിജെപിയെ സഹായിക്കാനാണ് ദുര്‍ബലരായ ഘടകകക്ഷിക്ക് സീറ്റ് വച്ചു നീട്ടിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.
Read Also: യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി