കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്‌തസാക്ഷി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്‌ഥാനാർഥിയാകണം എന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി നേതാക്കൾ പറയുന്നത്. കെകെ രമ സ്‌ഥാനാർഥിയായി മൽസരിക്കണമെന്ന യുഡിഎഫ് നിർദ്ദേശം ആർഎംപി പരിഗണിക്കും.
എന്നാൽ ഈ നിർദ്ദേശം പാർട്ടിയിൽ ഒരു സമ്മർദ്ദവും സൃഷ്‌ടിക്കില്ല. സ്‌ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി സ്വതന്ത്രമായി തീരുമാനമെടുക്കും എന്നാണ് നേതാക്കൾ വ്യക്‌തമാക്കിയത്. മണ്ഡലത്തിൽ കെകെ രമ സ്‌ഥാനാർഥിയായി മൽസരിച്ചാൽ യുഡിഎഫ് പിന്തുണക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആർഎംപിയുടെ തീരുമാനം യുഡിഎഫ് നേതൃത്വവും ഉറ്റുനോക്കുകയാണ്.
Read Also: അവശേഷിച്ച നാല് മണ്ഡലങ്ങളിലേക്കും സ്‌ഥാനാർഥികളായി; സിപിഐ പട്ടിക പൂർണം