കോഴിക്കോട്: വ്യവസായ മന്ത്രിക്ക് കിറ്റെക്‌സ് ഗ്രൂപ്പിനോട് പ്രതികാരമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കിറ്റെക്‌സിന്റെ കേരളത്തിലെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കുകയാണ്. എല്ലാത്തിനും ഉത്തരവാദി സര്‍ക്കാരാണ്. സിപിഎമ്മിന് ഇഷ്‌ടമില്ലാത്തവരെ എല്ലാം നശിപ്പിക്കുകയാണ് ലക്ഷ്യം. അത് രാഷ്‌ട്രീയമായാലും വ്യവസായമായാലും സമാനമാണ്.
ഇത് കിറ്റെക്‌സിന്റെ മാത്രം വിഷയമല്ല. പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നത് സര്‍ക്കാരും പിണറായി വിജയനും തന്നെയാണെന്നും അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കിറ്റെക്‌സ് അധികൃതരെ വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങളും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു. 35,000 ആളുകൾക്ക് തൊഴിൽ നഷ്‌ടമാകുന്ന തരത്തിൽ സർക്കാർ ദുരഭിമാനം കാണിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Also Read: കർഷകസമരത്തിന് ട്രേഡ് യൂണിയന്റെ പിന്തുണ; പ്രതിഷേധ സംഗമം നടത്തി