തിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 ബസ് കോട്ടയ്‌ക്കലിന് അടുത്തുവച്ച് കയറ്റത്തിൽ തടി ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. മുൻ വശത്തെ ഗ്ളാസിന്റെ ഇടത് മൂല പൊട്ടി. ആർക്കും പരിക്കില്ല.
സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്‌ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച ചെറുതല്ലെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ 11ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ഏപ്രിൽ 12ആം തീയതി രാവിലെ 10.25ന് മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്റും പോയി. എന്നാൽ യാത്രക്കാര്‍ക്ക് പരിക്കില്ലായിരുന്നു.
Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു