കൊച്ചി: മന്ത്രി കെടി ജലീൽ എൻഐഎ ഓഫീസിൽ ഹാജരായി. ഇന്ന് പുലർച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്. സ്വർണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിന്റെ മറവിൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
കോൺസുൽ ജനറലാണ് മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ജലീലിനോട് ആവശ്യപ്പെട്ടത്. കോൺസുൽ ജനറൽ ഉൾപ്പെടെ ഉള്ളവർക്ക് കള്ളക്കടത്ത് ഇടപാടിൽ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. കഴിഞ്ഞദിവസം യുഎഇയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺസുലേറ്റിൽ പരിശോധന നടത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പരിശോധന. സാമ്പത്തിക ഇടപാടു രേഖകൾ ഉൾപ്പെടെ പരിശോധിച്ചെന്നാണു വിവരം. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉന്നതതലസംഘം അടുത്ത മാസമെത്തും.
National News: കോവിഡ് ബാധിതനായ നിതിന്‍ ഗഡ്‌കരി സ്വയം നിരീക്ഷണത്തില്‍
അതേസമയം, ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‍സ്‍മെന്റ് ചോദ്യം ചെയ്‍തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.