കോവിഡ് ബാധിതനായ നിതിന്‍ ഗഡ്‌കരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

By Desk Reporter, Malabar News
Union Minister Nitin Gadkari_Malabar News
നിതിൻ ഗഡ്‌കരി
Ajwa Travels

ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സൂക്ഷ്‌മ ഇടത്തരം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗഡ്‌കരി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമം വഴി അറിയിച്ചത്. ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര മന്ത്രിയാണ് നിതിന്‍ ഗഡ്‌കരി.

മുന്‍പ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്, കേന്ദ്ര കൃഷി സഹമന്ത്രി കൈലേഷ് ചൗധരി, ‘ഭാഭിജി പപ്പടം’ കഴിച്ച് വൈറസ് ബാധയെ പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ് വാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് കോവിഡ് വരികയും ചികില്‍സയിലൂടെ ബേധമാകുകയും ചെയ്‌തിരുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുമ്പായി നടത്തിയ കോവിഡ് പരിശോധനയില്‍ 25ലധികം എംപിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 17 പേര്‍ ലോക്‌സഭാ എംപിമാരും 9 പേര്‍ രാജ്യസഭ എംപിമാരും ആണെന്നാണ് അനൗദ്യോഗിക വിവരം.

സ്വയം നിരീക്ഷണത്തിലാണെന്നും താനുമായി ബന്ധപ്പെട്ടവര്‍ പരിശോധനക്ക് വിധേയരാകമണെന്നും നിതിന്‍ ഗഡ്‌കരി ട്വിറ്റര്‍ വഴി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ‘ഇന്നലെ, എനിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എന്റെ ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. എല്ലാവരുടെയും അനുഗ്രഹങ്ങളും ആംശസകളും കാരണം ഇപ്പോള്‍ സുഖമായിരിക്കുന്നു. ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.’

Most Related: ഇന്ത്യക്ക് പ്രിയം ഭാഭിജി പപ്പടം; ബിജെപിയെ വിമര്‍ശിച്ച് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE