കളമശ്ശേരി മണ്ണിടിച്ചിൽ അപകടം; മനുഷ്യ നിർമിതമെന്ന് പോലീസും ഫയർഫോഴ്‌സും

By Trainee Reporter, Malabar News
Kalamassery landslide
Ajwa Travels

കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം മനുഷ്യ നിർമിതമെന്ന് ആവർത്തിച്ച് പോലീസും ഫയർഫോഴ്‌സും. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്‌ടറെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇക്കാരണത്താൽ നെസ്‌റ്റ്‌ മാനേജ്‌മെന്റിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കും.

അപകടത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ ഒരാൾ കൗമാരക്കാരനാണ്. മരിച്ച നൂർ അമീൻ മൊണ്ടൽ എന്നയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് നെസ്‌റ്റിനെതിരെ ബാലനീതി വകുപ്പ് പ്രകാരവും പോലീസ് കെസെടുക്കും. എഡിഎമ്മിന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പോലീസിലേയും ഉദ്യോഗസ്‌ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

കമ്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്‌ചക്കകം റിപ്പോർട് നൽകാനാണ് ജില്ലാ കളക്‌ടർ ഉത്തരവിട്ടിട്ടുള്ളത്. സംഭവത്തിൽ തൊഴിൽവകുപ്പും സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അപകടത്തില്‍ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ അടിയന്തിര ധനസഹായവും നൽകും.

Most Read: മന്ത്രിമാർക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്, പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരെ പുറത്താക്കാം; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE