തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്.
എന്നാൽ ഗവർണറുടെ അധികാരം മറികടന്ന് 71 പഠനബോർഡുകൾ സർവകലാശാലാ നേരിട്ട് പുനഃസംഘടിപ്പിച്ചു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഈ നടപടി റദ്ദാക്കുകയും, നിയമനത്തിനുള്ള അധികാരം ഗവർണർക്കാണെന്ന് വ്യക്‌തമാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് രാജ്ഭവനും അനുമതി നിഷേധിച്ചത്.
ഗവർണറെ നോക്കു കുത്തിയാക്കി സ്വന്തം നിയലിൽ തീരുമാനമെടുക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ നീക്കം നേരത്തെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങളെത്തിച്ചിരുന്നു. വിസി നിയമനത്തിൽ ഹൈക്കോടതിയിൽ സർക്കാർ നീക്കം വിജയിച്ചപ്പോൾ ബോർഡ് ഓഫ് സ്‌റ്റഡീസ് നിയനത്തിൽ ഗവർണറുടെ അധികാരം മറികടന്നുള്ള നടപടി ചട്ട ലംഘനമാണെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു