കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ള 12 പേരെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് കോടതിയുടെ അനുമതി. കസ്‌റ്റംസ് ഉടൻ ജയിലിലെത്തി പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.
ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) കൊണ്ടോട്ടി സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാൻ. എന്നാൽ, കരിപ്പൂര്‍ സ്വർണ കള്ളക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് സൂഫിയാൻ പറഞ്ഞിരുന്നു. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് ആയിരുന്നു സൂഫിയാന്‍ കസ്‌റ്റംസ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
നിരന്തരമായി അര്‍ജുന്‍ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടു മാത്രമാണ് വിമാനത്താവളത്തില്‍ പോയതെന്നും കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ സൂഫിയാന്‍ അറിയിച്ചിരുന്നു. അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ല. മുന്‍പ് സ്വര്‍ണം കടത്തിയപ്പോള്‍ കസ്‌റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സൂഫിയാന്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണം തട്ടിയിരുന്നു എന്നും സൂഫിയാന്‍ വ്യക്‌തമാക്കിയിരുന്നു.
രാമനാട്ടുകര സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ കൊടുവള്ളി സ്വദേശിയായ സൂഫിയാൻ ആണെന്നാണ് പോലീസ് കരുതുന്നത്. സൂഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയത് എന്ന നിഗമനത്തിലായിരുന്നു കസ്‌റ്റംസും പോലീസും. പോലീസുമായി സഹകരിച്ചാണ് കസ്‌റ്റംസ് അന്വേഷണം നടക്കുന്നത്. സൂഫിയാനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ അര്‍ജുന്‍ ആയങ്കി, കൊടി സുനി എന്നിവരുടെ പങ്ക് വ്യക്‌തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Most Read: കെ-റെയിൽ; ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു