തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ അവതരിപ്പിച്ച ബൃഹദ് പദ്ധതിയായ തിരുവനന്തപുരം-കാസർഗോഡ് അർധ അതിവേഗ റെയിൽപാതക്കായി (സിൽവർ ലൈൻ) സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നു.
11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്‌ടർ ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സർവേ നമ്പറുകൾ റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചു. റെയിൽവേ ബോർഡിൽ നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറയ്‌ക്കാകും ഏറ്റെടുക്കൽ നടപടികൾ തുടങ്ങുക. സ്‌ഥലം ഏറ്റെടുക്കാൻ 2100 കോടി രൂപ കിഫ്ബി വായ്‌പക്ക് അനുമതി നൽകിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്‌തികകൾ ഒരുവർഷത്തേക്ക് സൃഷ്‌ടിക്കാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തുടർനപടികളിലേക്ക് നീങ്ങാൻ കെ-റെയിൽ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരു സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്‌ടർ ഓഫീസും, പാതക്കായി സ്‌ഥലം ഏറ്റെടുക്കേണ്ടി വരുന്ന 11 ജില്ലകളിലും സ്‌പെഷ്യൽ തഹസിൽദാർ ഓഫീസും തുറക്കാനാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചത്.
Read Also: ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് ഇന്ന് സമർപ്പിക്കും