തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം കർക്കടകവാവിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം, കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് സംസ്‌ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എൻ വാസു അറിയിച്ചു. സാമ്പത്തിക സഹായം അനുവദിച്ച് നൽകിയ സംസ്‌ഥാന സർക്കാരിനോടുള്ള നന്ദി ബോർഡ് അറിയിക്കുന്നതായും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
Also Read: നമ്പി നാരായണന് എതിരായി ഹരജി; അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാൻ ആവശ്യം