കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്‍ത്രങ്ങളും മോഷണം നടത്തിയ കർണാടക സ്വദേശി അറസ്‌റ്റിൽ. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെ (38) യാണ് നടക്കാവ് എസ്ഐ കൈലാസ് നാഥിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പതിനഞ്ച് വര്‍ഷത്തോളമായി അനില്‍ മംഗലാപുരത്താണ് താമസിച്ചിരുന്നത്. മാസങ്ങളോളമായി ഇയാളെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന അന്വേഷണ സംഘം മംഗലാപുരത്ത് എത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. ഇയാള്‍ ചൗക്കി ഗ്രാമത്തിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതോടെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
മംഗലാപുരത്ത് നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തി റെയില്‍വേ സ്‌റ്റേഷന്‍, പാളയം തുടങ്ങിയ സ്‌ഥലങ്ങളില്‍ തങ്ങി രാത്രി സമയങ്ങളില്‍ കറങ്ങി നടന്ന് ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും കനം കൂടിയ അമ്മിക്കല്ല് പോലുള്ളവ ഉപയോഗിച്ച് വാതിലും ജനലും കുത്തി പൊളിച്ച് വീടിന് അകത്ത് കടന്ന് കളവ് നടത്തുന്ന രീതിയാണ് ഇയാള്‍ക്കെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പിടികൂടി നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തതില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. ഇയാള്‍ക്ക് മംഗലാപുരം, ഷിമോഘ, ഉടുപ്പി, കോഴിക്കോട് ചേവായൂര്‍ , മെഡിക്കല്‍ കോളേജ്, കുന്നമംഗലം, നടക്കാവ്, കൊയിലാണ്ടി എന്നിവിടങ്ങളിലായി ഇരുപത്തഞ്ചോളം മോഷണ കേസുകളുണ്ട്.
ലഹരിക്ക് അടിമയായ പ്രതി മംഗലാപുരത്ത് കഞ്ചാവ് വില്‍പന നടത്തിയതിന് പോലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. നിരവധി തവണയായി പത്ത് വര്‍ഷത്തോളം ഇയാൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
Malabar News: കാറഡുക്കയിൽ കാട്ടാനശല്യം രൂക്ഷം; നാല് ഏക്കറോളം കൃഷിയിടങ്ങൾ നശിപ്പിച്ചു