ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്‌ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ് പുറത്തിറക്കി.
കേരള- കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കും. സംസ്‌ഥാനത്തേക്ക് ഇടയ്‌ക്ക് വന്നുപോകുന്ന വിദ്യാർഥികൾ, വ്യാപാരികൾ എന്നിവർ രണ്ടാഴ്‌ച കൂടുമ്പോൾ ടെസ്‌റ്റ് എടുക്കണം.
ആരോഗ്യ പ്രവർത്തകർക്കും രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കും, മരണ/ ചികിൽസ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രമാണ് ഇളവ് അനുവദിക്കുക. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.
Also Read: കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ