ബെംഗളൂരു: കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. വിദഗ്‌ധരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്‌തമാക്കി. അതേസമയം രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയുള്ള രാത്രികാല കർഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസൃതമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്ന് കര്‍ണാടക സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. നിലവിൽ 5 ശതമാനത്തിനടുത്ത് ആളുകളെ മാത്രമാണ് കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇത് വര്‍ധിച്ചാല്‍ വീണ്ടും വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാത്രികാല കർഫ്യൂവിനൊപ്പം തന്നെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം കോവിഡ് വ്യാപനം ഉയരുന്നതിനാൽ തമിഴ്‌നാട്ടിൽ അടുത്ത ഞായറാഴ്‌ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ ബസ്, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നൽകിയിട്ടുണ്ട്.
Read also: 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി