എറണാകുളം: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സിപിഎമ്മിന്റെ കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി.
കാസർഗോഡ് ജില്ലാ കളക്‌ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് സിപിഎം നടത്തുന്ന ജില്ലാ സമ്മേളനം വിലക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
കാസർഗോഡ് പൊതുപരിപാടികള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരമാണ് ജില്ലാ കളക്‌ടർ പിന്‍വലിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ഉത്തരവ് നടപ്പിലാക്കാൻ കളക്‌ടർക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്ന് ഹരജി പരിഗണിച്ച കോടതി ചോദിച്ചു. കൂടാതെ സർക്കാർ ഉത്തരവിൽ വ്യക്‌തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also: കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു