തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. 2014- 15 സാമ്പത്തിക വര്‍ഷത്തിലാണ് ബാങ്കില്‍ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ ഇതു തടയാന്‍ ഉദ്യോഗസ്‌ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് സംഘം കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഒരാഴ്‌ച കസ്‌റ്റഡിയിൽ നൽകണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യം. കസ്‌റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷം പരിഗണിക്കും.
Read Also: കണ്ണൂരിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു