തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പ തട്ടിപ്പില്‍ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നത്.
നൂറ് കോടിയിലേറെ രൂപയുടെ വായ്‌പ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന്റെ ഭരണസമിതിയുടെ ഉത്തരവാദിത്തം സംബന്ധിച്ചാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഉദ്യോഗസ്‌ഥരാണ് നിലവില്‍ പ്രതികള്‍. സമൂഹ മാദ്ധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയാകും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാട് ഇതിനോടകം നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്ക് പുറത്ത് നിര്‍ത്താനാകും ആലോചന.
സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍, സംസ്‌ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. അതേസമയം, ക്രൈം ബ്രാഞ്ച് എസ്‌പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചു. പ്രതികളുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവര ശേഖരണവും അന്വേഷണ സംഘം തുടങ്ങി.
Read Also: മുഴുവൻ ഹാര്‍ബറുകളും അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി സജി ചെറിയാന്‍