കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു ഇഡി

12,000 ത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്.

By Trainee Reporter, Malabar News
Karuvannur Co-operative Bank scam
Ajwa Travels

തൃശൂർ: കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 12,000 ത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. 15 കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്‌കോ കമ്മീഷൻ ഏജന്റ് കൂടിയായ എകെ ബിജോയാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കൗൺസിലറായ പിആർ അരവിന്ദാക്ഷൻ കേസിലെ 14ആം പ്രതിയാണ്.

കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്‌തമാക്കി. കേസിൽ ആദ്യ അറസ്‌റ്റ് നടന്ന് 60 ദിവസം പൂർത്തിയാകാനിരിക്കേയാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ചു ഇഡി കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് കേസ് അന്വേഷണം. ബിജോയുടെ ഉടമസ്‌ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പിപി കിരണിന്റെ ഉടമസ്‌ഥതയിലുള്ള രണ്ടു കമ്പനികളുമാണ് പ്രതിപട്ടികയിൽ ഉള്ളത്.

ക്രൈം ബ്രാഞ്ചിന്റെ പ്രതിപട്ടികയിലുള്ള ഒന്ന് മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും ഉള്ളത്. കള്ളപ്പണ കേസിന്റെ മുഖ്യ ആസൂത്രകൻ സതീഷ് കുമാറാണ് 13ആം പ്രതി. ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇഡി വ്യക്‌തമാക്കുന്നു. ഇക്കാര്യം വ്യക്‌തമാക്കിയാലും ഇനി തുടരന്വേഷണ റിപ്പോർട് ഇഡി കോടതിയിൽ ഹാജരാക്കുക.

കേരളം കണ്ട ഏറ്റവും വലിയ സഹകാരണ കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. 2011-12 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പിൽ 219 കോടി റോപ്പയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു.

Most Read| മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു ബൊളീവിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE