തൃശൂർ: 300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ പിആർ സുനിൽ കുമാർ കീഴടങ്ങി. ഇയാളുടെ അറസ്‌റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. നേരത്തെ കേസിലെ പ്രതികൾക്ക് വേണ്ടി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ കീഴടങ്ങൽ.
സുനിൽ കുമാറിന് പുറമെ മുൻ ബ്രാഞ്ച് മാനേജർ എംകെ ബിജു കരിം, മുൻ സീനിയർ അക്കൗണ്ടന്റ് സികെ ജിൽസ്, ഇടനിലക്കാരൻ കിരൺ, കമ്മീഷൻ ഏജന്റായിരുന്ന എകെ ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിൽ നാലാംപ്രതി കിരൺ ഇതിനകം രാജ്യം വിട്ടതായാണ് സൂചന.
Read Also: ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു