തൃശൂർ: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാൽ കേസ് വിജിലൻസിന് വിടുന്നതാണ് നല്ലതെന്ന് ഉന്നത പോലീസ് നേതൃത്വം വിലയിരുത്തുന്നു. അതിനിടെ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങി.
വായ്‌പകൾ നൽകി നൂറൂകോടിയിലധികം രൂപ തട്ടിയ സംഭവത്തിൽ വഞ്ചന, ഗൂഡാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നത്.
നൂറ് കണക്കിന് രേഖകൾ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്‌ഥരെയും ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾ പരിഗണിച്ച് കേസ് വിജിലൻസിനെ ഏൽപ്പിക്കാമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഇതിനിടെ ജില്ലാ ക്രൈം ബാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.
Read Also: കുണ്ടറ പീഡനക്കേസ്: റിപ്പോര്‍ട് തേടി ഡിജിപി; ഐജി ഹർഷിത അന്വേഷിക്കും