കാസർഗോഡ്: ജില്ലയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കും മരണകാരണമായി. കാലിന്റെ ഉപ്പൂറ്റിയിൽ അടികൊണ്ട് നീലിച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി 16 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടേതാണ് ഉത്തരവ്. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർക്കാണ് അന്വേഷണ ചുമതല. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേർ നിലവിൽ കസ്‌റ്റഡിയിലുണ്ട്.
Most Read: ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ; അറസ്‌റ്റിനെതിരെ പ്രതിഷേധം