അറസ്‌റ്റിലായ കശ്‌മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി

By News Desk, Malabar News
kannur ragging case
Ajwa Travels

തിരുവനന്തപുരം: കരമനയിൽ അറസ്‌റ്റിലായ കശ്‌മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി. ലൈസന്‍സിന് മാത്രമായി പതിനായിരം രൂപ നല്‍കിയെന്ന് പ്രതികള്‍ പോലീസിനോട് വ്യക്‌തമാക്കി. സംഭവത്തില്‍ വ്യക്‌തത വരുത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കരമന പോലീസ് അറിയിച്ചു.

കമ്പനി വഴി ജോലി ലഭിക്കണമെങ്കില്‍ തോക്കും ലൈസന്‍സും വേണമെന്നാണ് പ്രതികള്‍ പറയുന്നത്. ഇക്കാരണം കൊണ്ടാണ് തോക്കും ലൈസന്‍സും സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

വിശദമായി ചോദ്യം ചെയ്‌താൽ മാത്രമാണ് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. തലസ്‌ഥാന നഗരിയില്‍ തന്ത്രപ്രധാന ഭാഗത്തു നിന്നാണ് പ്രതികള്‍ പിടിയിലായത് എന്നതുകൊണ്ട് വിഷയം ഗൗരവമായാണ് പോലീസ് കാണുന്നത്.

വ്യാജ ലൈസന്‍സുള്ള തോക്ക് ആറ് മാസത്തോളമാണ് പ്രതികള്‍ കൈയില്‍ സൂക്ഷിച്ചത്. കമ്പനി തന്നെ തോക്ക് നല്‍കിയതാണോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കും. അന്വേഷണം മഹാരാഷ്‌ട്രയിലേക്കും കശ്‌മീരിലേക്കും വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.

Also Read: അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE