കൊച്ചി: തിരുവന്തപുരത്തിന് പിന്നാലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കൊച്ചിയിലും തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.
എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍ നിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാന സംഭവം ഉണ്ടായിരുന്നു. കശ്‌മീരി സ്വദേശികളായ സുരക്ഷാ ജീവനക്കാരില്‍ നിന്നാണ് ലൈസൻസില്ലാത്ത തോക്ക് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പോലീസ് പരിശോധ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ തോക്ക് പിടികൂടിയ സംഭവം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്.
Read Also: ‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്