തിരുവനന്തപുരം: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പികെ ഫിറോസ്. ഒന്നാം പ്രതിയായ സികെ സുബൈറിനെ നേരത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. പിഎംഎല്‍എ ആക്‌ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്.
കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയില്‍ പികെ ഫിറോസും, സികെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമന്‍സ് അയച്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തിരുന്നു.
കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധന സമാഹരണത്തില്‍ അട്ടിമറി നടന്നെന്നായിരുന്നു പ്രധാന ആരോപണം.
Read Also: തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ; അടിയന്തിര യോഗം വിളിച്ച് ഫിയോക്