വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്ന് കെസി വേണുഗോപാൽ

By Staff Reporter, Malabar News
LDF victory over extremist movements; KC Venugopal
Ajwa Travels

ന്യൂഡെൽഹി: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസ് ദേശീയ നയം വ്യക്‌തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടയുള്ള വര്‍ഗീയ കക്ഷികളുമായി സഖ്യം പാടില്ല എന്നതാണ് കോണ്‍ഗ്രസ് ദേശീയനയമെന്ന് അദ്ദേഹം പറഞ്ഞു.

അതിന് വിരുദ്ധമായി കേരളത്തിൽ എന്തെങ്കിലും നടന്നാൽ അത് പരിശോധിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

വെൽഫെയർ പാർട്ടി സഖ്യത്തിൽ യുഡിഎഫ് കൺവീനർ എംഎം ഹസന്റെ പ്രസ്‌താവന തള്ളിയാണ് കെസി വേണുഗോപാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്‌തമാക്കിയത്‌. വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശികമായി നീക്ക് പോക്കുണ്ടെന്നും അക്കാര്യം കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അറിയാമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു.

ഓരോ പാര്‍ട്ടിക്കും ഓരോ കക്ഷിയേക്കുറിച്ച് അഭിപ്രായമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ആ വിഷയത്തില്‍ ചർച്ചക്ക് ഇല്ലെന്നുമായിരുന്നു ഹസന്‍ പറഞ്ഞത്.

എന്നാൽ ഹസന്റെ നിലപാടിന് വിരുദ്ധമായാണ് കേന്ദ്ര നേതൃത്വവും നയം അറിയിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ധാരണയില്ലെന്നും യുഡിഎഫിലെ കക്ഷികളുമായി ആണ് ധാരണയെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പള്ളിക്കും സമാനമായ അഭിപ്രായമാണ് ഉള്ളത്.

Read Also: ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർത്ത് സിപിഎമ്മും കോൺഗ്രസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE