തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ മാളുകൾക്ക് തുറന്ന് പ്രവർത്തിക്കാം. തിങ്കൾ മുതൽ ശനി വരെയാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും വീടുകളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫിസുകളിൽ ജീവനക്കാർ ഹാജരാകുന്നുണ്ടോ എന്നും, മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പ് വരുത്താൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ കോവിഡ് നിയന്ത്രത്തിന്റെ ഭാഗമായി ഓഗസ്‌റ്റ് 9 മുതൽ 31ആം തീയതി വരെ സംസ്‌ഥാനത്ത് വാക്‌സിനേഷൻ യജ്‌ഞം നടത്താൻ അധികൃതർ തീരുമാനിച്ചു. യജ്‌ഞത്തിൽ അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ഥികളുടെയും, എല്‍പി, യുപി സ്‌കൂള്‍ അധ്യാപകരുടെയും വാക്‌സിനേഷന്‍ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.
Read also : നീരജ് ചോപ്രയ്‌ക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ