തിരുവനന്തപുരം: ഇടതുഭരണത്തിൽ കേരളം കള്ളകടത്തിന് ആസ്‌ഥാനമായെന്ന് ഉമ്മന്‍ ചാണ്ടി. പുറത്തുനിന്നുള്ളവര്‍ കേരളത്തിന് എന്തുപറ്റിയെന്ന് ചോദിക്കുന്നു. ജയിലുകള്‍ ഭരിക്കുന്നത് ഗുണ്ടകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സർക്കാരിനെതിരെ രംഗത്ത് വന്നത്.
സംസ്‌ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളും കള്ളകടത്തും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ പ്രചാരണം ഊര്‍ജിതമാക്കുകയാണ് കോണ്‍ഗ്രസ്. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ അക്രമ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇടതുപക്ഷത്തിന് മുന്നില്‍ സംസ്‌ഥാനത്തെ ക്രമസമാധാന നില താളം തെറ്റി എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കൾ സർക്കാരിനെതിരെ രംഗത്തെത്തുന്നത് വിഷയം ജനങ്ങള്‍ക്കിടയില്‍ അതിവേഗം ചര്‍ച്ചയാകാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. സായാഹ്‌ന ധര്‍ണകളും യോഗങ്ങളും നടത്തി ജനങ്ങൾക്കിടയിൽ ശക്‌തമായ ഇടപെടൽ നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
Read also: കെ സുരേന്ദ്രനെ വേട്ടയാടുന്നത് സ്‌ത്രീശാപം; ശോഭാസുരേന്ദ്രൻ പക്ഷം