കൊച്ചി: സെപ്‌തംബര്‍ മാസം സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പെയ്‌തത്. 1878 സെപ്‌തംബറില്‍ പെയ്‌ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്.
ജൂണ്‍ ഒന്നിന് തുടങ്ങി സെപ്‌തംബര്‍ 30ന് അവസാനിക്കുന്ന കാലവര്‍ഷ സീസണിലും കേരളത്തില്‍ കനത്ത മഴയാണ് ലഭിച്ചത്. ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴയെക്കാള്‍ 9% അധിക മഴയാണ് ഈ വര്‍ഷം ലഭിച്ചത്. 204.92 സെമീ മഴയായിരുന്നു ഈ വര്‍ഷം ശരാശരി ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ 222.79 സെമീ മഴ ലഭിച്ചു.
National News: ചന്ദ്രശേഖർ ആസാദിനെ വീട്ടു തടങ്കലിലാക്കി യുപി പോലീസ്
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ സംസ്ഥാനത്ത് ലഭിക്കുന്നത്.കാസര്‍കോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 360.56 സെമീ മഴയാണ് ജില്ലയില്‍ ലഭിച്ചത്. അതേസമയം തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. 115.37 സെമീ ആണ് ഇവിടെ ലഭിച്ച മഴ.
വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാള്‍ അധികം മഴ ലഭിച്ചു.
Read Also: വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു