യുഎസ് സുപ്രീംകോടതി ജസ്‌റ്റിസായി കെറ്റാന്‍ജി; പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജ

By News Bureau, Malabar News
(Photo: Al Drago/Bloomberg)
Ajwa Travels

വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതി ജസ്‌റ്റിസായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍. യുഎസ് സുപ്രീംകോടതിയില്‍ ജസ്‌റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി.

ജസ്‌റ്റിസ് സ്‌റ്റീഫന്‍ ബ്രെയെര്‍ റിട്ടയര്‍ ചെയ്‌തതോടെയാണ് യുഎസ് സുപ്രീം കോടതിയിലെ 116ആമത്തെ ജസ്‌റ്റിസായി 51കാരിയായ കെറ്റാന്‍ജി ചുമതലയേറ്റത്. മറ്റ് മൂന്ന് വനിതാ ജസ്‌റ്റിസുമാരും കെറ്റാന്‍ജിക്കൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേറ്റിട്ടുണ്ട്. ഇതോടെ സുപ്രീംകോടതിയുടെ ഒമ്പതംഗ ജസ്‌റ്റിസ് പാനലില്‍ ആദ്യമായി നാല് വനിതാ ജസ്‌റ്റിസുമാര്‍ ഒരുമിച്ച് വരും. കോടതിയുടെ വെബ്‌സൈറ്റില്‍ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ ലൈവായി കാണിച്ചിരുന്നു.

അപ്പീല്‍ കോര്‍ട്ട് ജസ്‌റ്റിസായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു കെറ്റാന്‍ജി. ഫെബ്രുവരിയിലായിരുന്നു കെറ്റാന്‍ജിയെ പ്രസിഡണ്ട് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്‌തത്. ഏപ്രില്‍ ആദ്യ വാരമായിരുന്നു ഇവര്‍ ജസ്‍റ്റിസായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ചുമതലയേല്‍ക്കുന്നത്. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുണ്ട് കെറ്റാന്‍ജിക്ക്.

കറുത്ത വംശജരായ പുരുഷൻമാര്‍ മുമ്പും യുഎസ് സുപ്രീം കോടതി ജസ്‍റ്റിസുമാരായിട്ടുണ്ടെങ്കിലും ഒരു സ്‌ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്. 47നെതിരെ 53 വോട്ടുകള്‍ നേടിയായിരുന്നു കെറ്റാന്‍ജിയുടെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡണ്ട് കമല ഹാരിസായിരുന്നു വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.

Most Read: രാജ്യത്തോട് മാപ്പ് പറയണം; സുപ്രീം കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങി നുപൂർ ശർമ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE