ഫിറോസാബാദിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; റിപ്പോർട്

By Syndicated , Malabar News
up-health-camp
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നടത്തിയ സർക്കാർ ക്യാമ്പിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന് റിപ്പോർട്. കുട്ടികളും ഗർഭിണിയും ഉൾപ്പടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഫിറോസാബാദിൽ പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ ഗ്‌ളൂക്കോസ് നൽകിയതായും വാർത്ത പുറത്തുവന്നിരുന്നു. അജ്‌ഞാത രോഗം പടർന്ന് പിടിച്ച് നിരവധിയാളുകൾ മരിച്ചുവീണ സ്ഥലമാണ് ഫിറോസാബാദ്.

സംഭവത്തിൽ ഫിറോസാബാദ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഡെങ്കിപനി ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന രോഗികൾക്കാണ് അംരി ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കടുത്ത പനിയുള്ള 150 കുട്ടികൾ അടക്കം 200 പേർക്കാണ് ക്യാമ്പിൽ വെച്ച് മരുന്ന് നൽകിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ മൂന്ന് കുട്ടികൾക്ക് ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് മരുന്നുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടത്തിയത്.

തുടർന്ന് വയറുവേദന അനുഭവപ്പെട്ട ഗർഭിണിയേയും ആശുപത്രിയിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഷിക്കോഹാബാദ് എസ്‌ഡിഎം ദേവേന്ദ്ര പാൽ സിംഗ് പറഞ്ഞു. വിവാദത്തെ തുടർന്ന് ഗ്രാമീണർക്ക് മരുന്നുകൾ മാറ്റിനൽകി.

Read also: വിജയ് രൂപാണിയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടൽ; മേവാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE